ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ യുവമോര്‍ച്ച നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോലീസിന്റെ ശ്രമം.
മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പോലീസിന്റെ സ്പീഡ് ബോട്ട് ഇടിച്ച് മറിക്കാന്‍ ശ്രമിച്ചു. പുന്നമട കായലിന്റെ നടുവില്‍ പോലീസ് നടത്തിയ നിയമലംഘനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം. സംഭവത്തെ കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് സ്പെഷല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനു മുന്നില്‍ കായലില്‍ സ്ഥാപിച്ചിരുന്ന വേലി പൊളിക്കാന്വേണ്ടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബോട്ടില്‍ പുറപ്പെട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ മറ്റൊരു ബോട്ടില്‍ പിന്തുടര്ന്നു. റിസോര്‍ട്ടിനു മുന്നില്‍ വെച്ച് പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ചെറുബോട്ടിന്റെ പിന്നില്‍ പോലീസിന്റെ രണ്ട് സ്പീഡ് ബോട്ടുകള്‍ ഇടിപ്പിച്ചു. ബോട്ട് മറിഞ്ഞ് ദമ്പതികള്‍ അടക്കം മരിച്ച സ്ഥലത്തായിരുന്നു പോലീസിന്റെ തോന്ന്യാസം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് തെറിയഭിഷേകവും നടത്തി. ജോലി ചെയ്യുന്നതിനായി എത്തിയതാണെന്ന് അറിയിച്ചിട്ടും അസഭ്യവര്‍ഷം 15 മിനിറ്റോളം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: