മട്ടാഞ്ചേരി: കൊങ്കണി ഭാഷയുടെ പോരാട്ട വിജയത്തിന് ഇന്ന് 25 വയസ്സ്. കൊങ്കണി ഭാഷയെ ഭരണഘടനയുടെ ഏട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ട് കാല് നൂറ്റാണ്ടായി. ദേവനാഗിരിലിപി അടിസ്ഥാനമാക്കി കൊങ്കണിയെ സ്വതന്ത്രഭാഷാ പദവിയില്‍ എത്തിച്ചതിന്റെ അഭിമാനദിനമാണിത്. പോരാട്ടത്തിന് നേതൃത്വം നല്‍കിയത് കൊങ്കണി ഭാഷാ പ്രചാര സഭയുടെ സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയുമായ എന്‍. പുരുഷോത്തമ മല്യയും.
1992 ആഗസ്റ്റ് 20നാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും കൊങ്കണി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിഞ്ഞു നിന്നിട്ടും മല്ല്യ രേഖകള്‍ നിരത്തി ഓരോ കടമ്പകളും കടന്നു. 1968ല്‍ വിദ്യാലയങ്ങളില്‍ പഠന ക്ലാസ്സ്, 1974ല്‍ ഭാഷാ ന്യൂനപക്ഷ പദവി, ദേശീയ ദൃശ്യസാഹിത്യകലാ മേഖലകളില്‍ പരിഗണന, 1975ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ പ്രമേയത്തില്‍ 15നെതിരെ 25 വോട്ടിന്റെ വിജയം തുടങ്ങി രണ്ടര പതിറ്റാണ്ടിന്റെ ഏകാംഗപോരാട്ടത്തിന്റെ വിജയമാണ് പുരുഷോത്തമ മല്യയ്ക്ക് പറയാനുള്ളത്.
ഒടുവില്‍ മണിപ്പൂരി ദീപളി ഭാഷായ്ക്കൊപ്പം 1992 ല്‍ പാര്‍ലമെന്റിന്റെ അംഗീകാരം.
കേരള സര്‍ക്കാറിന്റെ അവഗണനയിലും 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ പുരസ്കാരം നല്കി മല്യയെ ആദരിച്ചു. കൊച്ചി ടിഡി ഹൈസ്കൂളിലും എറണാകുളം ടിഡി ക്ഷേത്രത്തിലും സംഘടിപ്പിക്കുന്ന കൊങ്കണി സ്വാഭിമാന്‍ ദിനത്തില്‍ കൊങ്കണി ഭാഷാ സമൂഹം പുരുമോത്തമ മല്യയെ ആദരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: