കടുത്തുരുത്തി: ചൈനാക്കാരിയായ യു ജുആന്‍ ചെന്‍ കോതനല്ലൂരിന്റെ മരുമകളായി. കോതനല്ലൂര്‍ കാഞ്ഞിരക്കുഴി റിട്ട: അധ്യാപകരായ ജോസഫ്-റോസി ദമ്പതികളുടെ മകനായ ജിബിയാണ് യു ജുആന്‍ ചെന്നിനെ വിവാഹം കഴിച്ചത്. കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ശനിയാഴ്ച 11:30യായിരുന്നു വിവാഹം.
സ്വിറ്റ്സര്‍ലന്‍ഡ്് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ജിബി. കംപ്യൂട്ടര്‍ എന്‍ജിനീയറായ യു ജുആന്‍ ചെന്നിനെ ആറുവര്‍ഷം മുമ്പ് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു.
തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചു.
ഈ മാസം 17ന് വധുവിനോടൊപ്പം സഹോദരങ്ങളായ യു ക്വിന്‍ ചെന്നും, യാംങ് ചെന്നും ഇവരുടെ കുടുംബ സുഹൃത്തുക്കളായ ക്വുയാന് ചെന്നും, യാംങ് ചെന്നും വിവാഹത്തിനായി കേരളത്തിലെത്തി. ചൈനയിലെ വിഭങ്ങളില് നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന കേരളത്തിലെ ഭക്ഷണങ്ങള്‍ക്ക് എരിവും പുളിയും ഏറെ കൂടുതലാണെന്ന് വധുവിനോടൊപ്പം എത്തിയവര്‍ പറഞ്ഞു. 24ന് നവദമ്പതികള്‍ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: