തലശ്ശേരി: തലശ്ശേരി ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെങ്കിലും അണ്ടലൂരിലെ മലപ്പിലായി പവിത്രന് താല്പര്യം വിത്തും കൈക്കോട്ടുമേന്തിയുള്ള കൃഷിപണിയോടാണ്. മതിയായ വിദ്യാഭ്യാസം നേടിയ ശേഷം കിട്ടാവുന്ന വൈറ്റ്കോളര്‍ ജോലിക്കായി കാത്തിരിക്കാതെ യുവാവ് നേരെ പോയത് കുടുംബ സ്വത്തില്‍ പെട്ട വയലിലേക്കാണ്. വിതയ്ക്കലും നനയ്ക്കലും വിളവെടുപ്പും പരിചരണവുമായി എന്നും രാവിലെയും വൈകിട്ടും യുവ കര്ഷകന് വയലിലുണ്ടാവും. നട്ടുവളര്ത്തുന്നവയ്ക്കൊന്നും രാസവളം നല്‍കില്ല സമ്പൂര്‍ണ ജൈവകൃഷിയാണ് അഭ്യസ്തവിദ്യ നായ പവിത്രന്റെ പാടത്ത് വിളയുന്നത്. കൃഷി ചെയ്യുന്നതില്‍ മാത്രമല്ല വിളവെടുപ്പിലുമുണ്ട് പ്രത്യേകത. പച്ചക്കറികളായ വെണ്ട, പയര്‍, വെള്ളരി, വഴുതിന, കുമ്പളം, എന്നിവ പറിച്ചെടുക്കാനായാല് തൊട്ടടുത്ത സ്കൂളിലറിയിക്കും. അദ്ധ്യാപകരുടെ കൂടി സഹകരണത്തോടെ വിദ്യാര്‍ത്ഥികളെ വയലിലിറക്കും.ഇവരും പവിത്രനും കൂടിയാണ് കായ്ഫലങ്ങള്‍ ഇറുത്തെടുക്കുന്നത്. പറിച്ചെടുക്കുന്നവയില് ആദ്യത്തേത് സ്കൂളിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂളില്‍ ചിങ്ങപ്പിറവി ദിനത്തിലെ ഉച്ചഭക്ഷണ വിഭവങ്ങള്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ പവിത്രന്റെ വകയാണ്. ഇതിനായിഏക്കറുകളോളമുള്ള പാടത്ത് നെല്ലും വിളയിക്കുന്നുണ്ട്. ഇത്തവണത്തെ വിളവെടുപ്പിന് ആവേശം പകരാന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊലപ്പാടി രമേശനുമുണ്ടായി.സ്കൂള്‍ പ്രധാനാദ്ധ്യാപിക ബിന്ദു, മറ്റ് അദ്ധ്യാപികമാരായ റീന പവിത്രന്, ഷജിന, രേഷ്മ, രജനി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടികളായി കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: