കൊച്ചി: വൈക്കം സ്വദേശി അഖിലയെ മതംമാറ്റി വിവാഹം കഴിച്ച കേസില്‍ എന്‍ഐഎ അന്വേഷണം സത്യസരണിയിലേക്ക്. അഖിലയെ സത്യസരണിയിലെത്തിച്ച മക്കരപ്പറമ്പ് സ്വദേശി അബൂബക്കറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണിത്. പെണ്‍കുട്ടിയെ ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത് ഇവിടെവച്ചാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
സേലത്ത് നിന്നും സഹപാഠി ജസീനയുടെ സഹായത്തോടെ മതം പഠിക്കാനെന്ന പേരില്‍ അഖിലയെ എത്തിച്ചത് മഞ്ചേരി സത്യസരണിയിലാണ്. ജസീനയുടെ പിതാവ് അബൂബക്കറാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് മാസത്തോളം ഇവിടെ താമസിച്ചതിന് ശേഷമാണ് പെണ്‍കുട്ടി താന്‍ സിറിയയിലേക്ക് ഉപരിപഠനത്തിന് പോകുന്നുവെന്ന് മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചതും.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് അബൂബക്കറെ ഒന്നാം പ്രതിയാക്കി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തതും അടുത്തഘട്ടം സത്യസരണിയിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതും.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഇടപെടല്‍ കോടതിയില്‍ വ്യക്തമായ സാഹചര്യത്തില്‍ അടുത്തപടിയായി സൈനബ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കും. നിലവില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍ സമാധാനാന്തരീക്ഷം തകര്‍ക്കല്‍, അന്യമത അവഹേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
2016 ഷഫീന് ജഹാന് എന്നയാളുമായുള്ള അഖിലയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ ഷഫീന് സുപ്രീംകോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: