മറയൂര്‍: കാന്തല്ലൂരില്‍ ഓണക്കാല വിപണിയിലേക്ക് ശീതകാല പച്ചക്കറി വിളവെടുപ്പിന്പാകമായി. എന്നാല്‍ വിളകള്‍ക്ക് തുച്ഛമായ വിലയാണ് ഓണക്കാലമായിട്ടും കര്ഷകന്ലഭിക്കുന്നത്.
ഒരാഴ്ചക്കുള്ളില്‍ 25 ടണ്‍ പച്ചക്കറിയാണ് വിഎഫ്പിസികെ ലേല വിപണി മുഖാന്തിരവും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘത്തിലൂടെയും ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി കേരളവിപണിയില്‍ എത്തിച്ചത്. സംഘത്തില്‍ നിന്നും വാങ്ങിയ കാരറ്റിന് കര്ഷന് 28 രൂപ വില ലഭിച്ചപ്പോള്‍ വിപണിയില്‍ 25 രൂപ വില മാത്രമാണ് ഹോര്‍ട്ടി കോര്പ്പ്വിലയായി നല്‍കിയത്. കാബേജിന് 7 രൂപ, ഉരുളക്കിഴ് 18 രൂപ, മുരിങ്ങ ബീന്‍സ് 45 രൂപ, ബീന്‍സിന് 32 മുതല്‍ 40 രൂപ വിലയുമാണ് കര്ഷകന് ലഭിച്ചത്.
ഓണക്കാലത്ത് നല്ല വിളവ് ലഭിക്കുമെന്ന് പ്രതീക്ഷയില്‍ കൃഷിയിറക്കിയ കര്ഷകന് കടുത്ത വേനലും മഴയില്ലാത്തതിനാലും വിളവ് നാലിലൊന്നായി കുറഞ്ഞു, ചില കര്‍ഷകര്‍ പമ്പ് ഉപയോഗിച്ച് വെള്ളമെത്തിച്ച് കൃഷിയിറക്കി, ഇവര്‍ക്ക് ഒരു വിധം വിളവ് ലഭിക്കുകയും ചെയ്തു പക്ഷേ കൂടുതല്‍ ആവശ്യമുള്ള ഓണക്കാലത്ത് പച്ചക്കറിക്ക് നല്ല വില കര്ഷകന് നല്കുവാന് സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാകുന്നുമില്ല. എന്നാല്‍ കേരളത്തിലെ ഹോര്‍ട്ടി കോര്‍പ്പ് വിപണികളില്‍ ഇരട്ടി വിലക്കും അധികമാണ് കാന്തല്ലൂര്‍ പച്ചക്കറി ബ്രാന്‍ഡ് ചെയ്ത് വിറ്റു വരുന്നത്.
ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്നതിനേക്കാളും വില നല്കി ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി വാങ്ങി കേരളാതിര്ത്തി കടത്തി വരുന്നു. പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്ഷകന് നിരാശമാത്രമാണ് ഈ ഓണക്കാലത്ത് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: