കുമളി: വണ്ടന്മേട് ഗ്രാമപഞ്ചായത്ത് ഒരേ സമയം ശമ്പളം നല്‍കുന്നത് രണ്ട് സെക്രട്ടറിമാര്‍ക്ക്. നിലവില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനോടൊപ്പം 4 മാസം മുന്‍പ് അവധിയില്‍ പോയ മുന്‍ സെക്രട്ടറിക്കും ഇപ്പോഴും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കുന്നതിനെതിരെ ഭരണസമിതി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.
പ്രതിമാസം നാല്പത്തിനായിരത്തിലധികം രൂപ അനാവശ്യമായി പഞ്ചായത്തില്‍ നിന്ന് അവധിയില്‍ പോയ ഉദ്യോഗസ്ഥന് വേതനം നല്‍കുന്നതിനെതിരെ ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടും പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
അവധിയില്‍ പോയ ഉദ്യോഗസ്ഥന് ഈ സമയത്ത് ജോലിയില്‍ നിന്ന് വിരമിച്ചാല്‍ മുഴുവന്‍ ആനുകൂല്യങ്ങളും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് നല്‍കേണ്ടി വരുന്ന സാഹചര്യം നിലനില്ക്കുന്നു. കൃഷിഭവനില്‍ സ്ഥിരം ഓഫീസറെ നിയമിക്കാതെയും, പഞ്ചത്തിന്റെ വക മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാനോ യുഡിഎഫ് ഭരണസമിതി താല്പര്യം കാണിക്കുന്നില്ലെന്ന് വലതുപക്ഷ മെമ്പര്‍മാര്‍ തന്നെ സമ്മതിക്കുന്നു. പഞ്ചായത്ത് നന
ടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഇ ടെന്‍ഡര്‍ വിളിക്കണമെന്ന് അംഗങ്ങളുടെ ആവശ്യം പാടെ നിരസിക്കുന്ന സമീപനമാണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത്. ഭരണ സ
മിതിക്ക് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കളാണ് വണ്ടന്മേട് പഞ്ചായത്ത് ഭരണം നിയന്ത്രിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന സ്വരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: