ഗാന്ധിനഗര്‍: കുട്ടികളുടെ ആശുപത്രി എന്നറിയപ്പെടുന്ന ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിന്റെ ബാലാരിഷ്ടതകള്‍ ഇതുവരെ മാറിയിട്ടില്ല. രണ്ടാഴ്ചക്കിടെയില്‍ ഈ ആശൂപത്രിയില്‍ 7 കുട്ടികള്‍ ചികിത്സയിലിരിക്കേ മരിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 1500 റോളം കുട്ടികളാണ് ഇവിടെ ചികിത്സക്ക് ദിവസവും എത്തുന്നത്. ഇതില്‍ തന്നെ 500 ഓളം കുട്ടികളെ കിടത്തി ചികിത്സിക്കുകയാണ്. എന്നാല്‍ നവജാതി ശിശുക്കളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കുട്ടികള്‍ക്കുള്ള ഈ ആശുപത്രിയില്‍ ഇല്ലെന്നതാണ് കൗതുകരം. അമ്മയും കുഞ്ഞും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക വെന്റിലേറ്ററുകള്‍ വാങ്ങാനായി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആക്ഷേപം വ്യാപകമാണ്. പോര്‍ട്ടബിള്‍ എക്സേറേയൂണിറ്റ്, അള്‍ട്രാസൗണ്ട് സ്കാനിംഗ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് എന്നിവയും ഇല്ലാത്തത് വലിയ പോരായ്മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: