കോട്ടയം : ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ പോലീസ് നടത്തിയ മി്ന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര് പിടിയിലായി.
ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം 741 ബസ്സുകളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നതായ പരാതികളെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
അമിത വേഗതയില്‍ വാഹനമോടിക്കുന്നതിന് 9 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാതെ വാഹനമോടിച്ചതിന് 76 പേര്്ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മാങ്ങാനം മാക്രോണി കവലയില്‍ കണ്ടക്ടര്‍ ഓടിച്ച ബസ്സ് കടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ നിന്ന് ആളുകള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ബസ്സ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചുളള പൂവാല ശല്യത്തിന് 13 പേര്‍ക്കെതിരെയും നടപടിയെടുത്തു.
അമിത വേഗതയില്‍ വാഹനമോടിച്ചതിന്75പേര്‍ക്കെതിരെയും അപകടകരമായി വാഹനമോടിച്ചതിന് 6 പേര്ക്കെതിരെയുംമോട്ടോര് ബൈക്കുകളില്‍ ട്രിപ്പിള്‍ റൈഡ് നടത്തിയതിന്2 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 3 പേര്‍ക്കെതിരെയും പോലീസ് നിയമ നടപടിയെടുത്തു.
ഇത് കൂടാതെ മറ്റ് വാഹനങ്ങള്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 52 പേര്‍ക്കെതിരെയും ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതിന് 7 പേര്‍ക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ചതിന് 60 പേര്‍ക്കെതിരെയും, നിയമ നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: