ഇരിട്ടി: പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷങ്ങളായി വൈദ്യുത വകുപ്പിന്റെ പരിഗണനയിലുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്കെന്ന് സൂചന. ഈ ആഴ്ചതന്നെ ടെണ്ടര്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണു വിവരം. വൈദ്യുത വകുപ്പ് ഇതിന് അനുമതി നല്കി കഴിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാതടസ്സങ്ങളും നീങ്ങിക്കഴിഞ്ഞു . അതുകൊണ്ടു തന്നെ ടെണ്ടര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കെഎസ്ഇബി അംഗീകരിക്കാനാണ് ഇട.
തമിഴ്നാട്ടിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ ശരവണ, ആര് എസ് ഡെവലപ്പേഴ്സ് എന്നീ ഗ്രൂപ്പുകളും കേരളത്തിലെ എറണാകുളം അസംസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗലോസ് ആന്റ് പൗലോസ്, കണ്ണൂര്‍ പേരാവൂരിലെ കെ.കെ. ബില്ഡേസ്ഴ്സ് എന്നിവയുമാണ് ഇപ്പോള്‍ പദ്ധതിക്കായി ടെണ്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പദ്ധതി പരിഗണനയില്‍ വന്നപ്പോള്‍ വൈദ്യുത വകുപ്പും, ജലസേചന വകുപ്പും പദ്ധതിക്കായി ധാരണയില്‍ എത്തിയിരുന്നെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി വര്‍ഷം മുഴുവന്‍ ഷട്ടര്‍ അടച്ചിടണം എന്നത് കൊണ്ട് വര്‍ഷകാലം ഉണ്ടാവുന്ന ജല മൊഴുക്കിന്റെ ഉത്തരവാദിത്തം ആദൃ ഏറ്റെടുക്കും എന്ന തര്‍ക്കം നിലനിന്നിരുന്നു .അതിനും പരിഹാരമായി എന്നാണു അറിയുന്നത്.
പദ്ധതിയില്‍ നിന്നും ജലസേ ചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന ജലം കഴിച്ചു ബാക്കി വരുന്ന ജലം ഉപയോഗിച്ച് 7 .5 മെഗാവാട്ട് പദ്ധതിയയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 79 .85 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടെണ്ടര്‍ അംഗീകരിക്കുകയാണെങ്കില്‍ മൂന്നു മാസം കൊണ്ട് ഇതിന്റെ പ്രവര്‍ത്തി ആരംഭിക്കും. ഇതിനായി പഴശ്ശി പദ്ധതി പ്രദേശത്തു ഉടന്‍ സൈറ്റ് ഓഫീസ് ആരംഭിക്കും. ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫീസ് പഴശ്ശി സാഗര്‍ പദ്ധതിയുടെ ഓഫീസാക്കി ചാവശ്ശേരിയിലേക്കു മാറ്റിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: