പത്തനാപുരം: മേഖലയിലെ പ്രമുഖ ജ്വല്ലറിയുടെ പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ഡിവൈഎഫ്ഐക്കാരാണന്ന് ഉടമ. ശബരി പാതയില്‍ പിടവൂര്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള മുപ്പതിലധികം പരസ്യ ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.
ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള തലവൂരിലെ പണമിടപാട് സ്ഥാപനത്തിന്റെ ബോര്‍ഡും മാസങ്ങള്‍ക്ക് മുന്‍പ് നശിപ്പിച്ചിരുന്നു. നായനാര്‍ സ്മാരക ഫണ്ടിലേക്ക് 5000രൂപ പിരിവ് ചോദിച്ചപ്പോള്‍ 3000 രൂപ നല്‍കാമെന്ന് ഉടമ പറഞ്ഞു. ഇത് പോരെന്ന് പറഞ്ഞ ഡിവൈഎഫ്ഐക്കാര്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു പിന്നില്‍.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, പുനലൂര്‍ ഡിവൈഎസ്പിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: