കണ്ണൂര്‍: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ റിമാന്റില്‍ കഴിയുന്ന അഭിഭാഷകയെയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. കേസന്വേഷണം നടത്തുന്ന പയ്യന്നൂര്‍ സിഐ എം.പി.ആസാദാണ് കസ്റ്റഡി ആവശ്യപ്പെട്ട് പയ്യന്നൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. റിമാന്‍ഡില്‍ കഴിയുന്ന പയ്യന്നൂര്‍ ബാറിലെ അഡ്വ:കെ.വി.ശൈലജ, ഭര്‍ത്താവ് പയ്യന്നൂര്‍ തായിനേരിയിലെ കൃഷ്ണകുമാര്‍ എന്നിവരെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പ്രതികളെ തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഇന്ന് പരിഗണിക്കും.
അതിനിടെ ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് വില്ലേജ് ഓഫീസര്‍ കൂട്ടുനിന്നതിന് കൂടുതല്‍ തെളിവ് പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. വ്യാജ വിവാഹ രേഖകളുണ്ടാക്കി സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ:കെ.വി.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കഴിഞ്ഞ 18 നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ മുന്‍പാകെ കീഴടങ്ങിയത്. ശൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: