മണിമല: ആര്‍ദ്രം പദ്ധതി പ്രകാരം തുടങ്ങിയ മണിമല കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഭാഗം ഉദ്ഘാടന ദിവസം തന്നെ തകര്‍ന്ന വീണത് അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. സമീപത്തെ ഫഌക്സ് ബോര്‍ഡുകളും നശിപ്പിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെയായിരുന്നു ഉദ്ഘാടനം. രാത്രിയില്‍ കെട്ടിടത്തിന്റെ ഏതാനും ഭാഗം നിലംപൊത്തി. 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.
സംസ്ഥാനത്ത് 170 പ്രാഥമികരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി നവീകരിച്ചത്. മണിമല കൂടാതെ ജില്ലയില്‍ മീനച്ചിലിലും ഉദ്ഘാടനം നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും ഒരേ ഡിസൈനിലാണ് കെട്ടിടത്തിന്റെ നവീകരണവും നിറവും കൊടുത്തത്. നിര്മ്മതിക്കയായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍ മണിമല കേന്ദ്രത്തില്‍ മാത്രമാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇത് അരെങ്കിലും മനപൂര്‍വ്വം ചെയ്തതായായിരിക്കാമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിക്കുകയും കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഒ.പി കൗണ്ടര്‍, ഫാര്‍മസി കൗണ്ടര്‍, കാത്തിരിപ്പുകേന്ദ്രം, ഇരിപ്പടം എന്നിവ ക്രമീകരി്ച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗം നിറമുള്ള അലുമിനിയം തകിടുകൊണ്ട് മറച്ച് ഭിത്തിപോലെയാക്കി. മുകള്‍ഭാഗത്ത് 30 അടിയോളം നീളത്തില്‍ അലുമിനിയം ഷീറ്റില്‍ ഫാബ്രിക്കേഷനും നടത്തി. ഇതാണ് തകര്‍ന്ന് വീണത്.
രാത്രിയിലായതിനാല്‍ ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ കിടപ്പുരോഗികള്‍ ഇല്ലാതെയിരുന്നതും ഭാഗ്യമാ.യി. അലുമിനിയം ഷീറ്റുകള്‍, അലുമിനിയം പൈപ്പില്തന്നെയാണ് ഘടിപ്പിച്ചത്. അട്ടിമറിയാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് സംശയിക്കുമ്പോഴും നിര്‍മ്മാണത്തിലെ പിഴവാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അലുമിനിയം പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ മഴവെള്ളത്തിന്റെ ഭാരം താങ്ങാനാവതെ നിലം പൊത്തിയതാണെന്ന സംശയവുമുണ്ട്. പൈപ്പുകള്‍ വളഞ്ഞ നിലയിലാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ആര്‍ദ്രം പദ്ധതി തുടക്കത്തില്‍ തന്നെ കല്ലുകടിയായത് ജില്ലാ ആരോഗ്യവകുപ്പിന് തിരിച്ചടിയായി. ജില്ലയില്‍ 11 ആരോഗ്്യ കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: