മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. ലാലിഗയില്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന അവര്‍ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോ ലാ കൊരൂണയെ തോല്‍പ്പിച്ചു.
ഗരേത്ത് ബെയ്ല്, കാസിമിറോ, ടോണി ക്രൂസ് എന്നിവരാണ് റയലിനായ ഗോളുകള്‍ നേടിയത്. രണ്ടുപാദങ്ങളിലായി നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണയെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തുവിട്ട് റയല്‍ ഡിപോര്ട്ടിവോക്കെതിരെയും മികവ് ആവര്‍ത്തിച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ടീമില്‍ നാലു മാറ്റങ്ങളോടെയാണ് റയല്‍ കളിക്കാനിറങ്ങിയത്.
ആദ്യത്തെ പത്തു മിനിറ്റിനുളളില്‍ ഡിപോര്ട്ടിവോയ്ക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചതാണ്.പക്ഷെ ഫ്ളോറിന് ആന്ഡന് അവസരം തുലച്ചു. പിന്നീട് റയലിന്റെ തേരോട്ടമായിരുന്നു. പത്ത് മിനിറ്റുകള്‍ക്കുശേഷം റയല്‍ മുന്നിലെത്തി.
കരീം ബെന്‍സേമയുടെ പാസ് ബെയ്ല് ഗോളിലേക്ക് തിരിച്ചുവിട്ടു. ഏറെതാമസിയാതെ തന്നെ റയല്‍ വീണ്ടും ഗോള്‍ നേടി. മാഴ്സെലോയുടെ ക്രോസ് കസീമിറോ ഗോളാക്കി. രണ്ടാം പകുതിയില്‍ ക്രൂസ് റയലിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ബെയ്ലാണ് ഗോളിന് വഴിയൊരുക്കിയത്. അതിനിടെ റയലിന്റെ ക്യാപ്റ്റന്‍ സെര്‍ഗി റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു. കരിയറില്‍ ഇത് 23-ാം തവണയാണ് റാമോസ് ചുവപ്പുകാര്‍ഡ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: