കോഴിക്കോട്: വര്‍ഗ്ഗീയലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനെ ന്യായീകരിച്ചും ഇതാവര്ത്തിക്കുമെന്ന് വെല്ലുവിളിച്ചും വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് ഭാരവാഹികള്‍.
ഈ പ്രവര്‍ത്തനം തങ്ങളുടെ അവകാശമാണെന്നാണ് ഇസ്ലാമിക് മിഷന് ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പറവൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഭാരവാഹികള്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ വര്‍ഗ്ഗീയവല്‍ക്കരണം നടന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് കൂട്ടു നിന്നുവെന്ന് ഇവര്‍ ആരോപിച്ചു.
എന്നാല്‍ മുജാഹിദ് സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ചില ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ സംഭവത്തില്‍ ഉണ്ടായോ എന്ന് സംശയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് വൈസ് ചെയര്മാന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, ജനറല്‍ കണ്‍വീനര്‍ ടി.കെ. അശ്റഫ്, കെ. സജ്ജാദ്, സിപി സലിം തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
വിമോചനത്തിന്റെ വഴി, ഒരേ ഒരിന്ത്യ ഒരൊറ്റ ജനത, ജീവിതം എന്തിനുവേണ്ടി, വിശ്വാസത്തിന്റെ തുടങ്ങിയ ലഘുലേഖകളാണ് ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ പറവൂരില്‍ വീടുകളില്‍ വിതരണം ചെയ്യത്. ഇതിലെ മതവൈരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: