സ്വന്തം ലേഖകന്‍
കൊട്ടാരക്കര: അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണാതായതോടെ കാണം വിറ്റും ഓണം ഉണ്ണേണ്ട ഗതികേടിലാണ് ജനങ്ങള്‍.
വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നു എന്ന് പറയുന്നതല്ലാതെ വില കുറയുന്നില്ലന്ന് മാത്രമല്ല നിത്യേപയോഗസാധനങ്ങള്ക്ക് വില വീണ്ടും കൂടുകയും ചെയ്യുന്നു. ഉപ്പുമുതല്‍ പച്ചക്കറിവരെയുള്ള സാധനങ്ങള്‍ ഇതില്‍പ്പെടും. ഇഷ്ടഭക്ഷണമായ അരിക്ക് 45 രൂപയാണ് വില. മട്ട അരിക്കാണെങ്കില്‍ വില 50ന് പുറത്താണ്. സിവില്‍ സപ്ലൈസിന്റെ ഓണവിപണി ആരംഭിച്ചിട്ടുണ്ടെങ്കിലും സബ്സിഡി സാധനങ്ങളുടെ വിതരണത്തിന് നിയന്ത്രണമുണ്ട്.
ഒരു കുടുംബത്തിന് ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകില്ല. ഇവിടെ നിന്നും സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയാലും കുടുംബത്തിന്റെ ആവശ്യത്തിന് പൊതു വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. ഈ തിരിച്ചറിവ് വ്യാപാരികള്‍ക്കുമുണ്ട്. സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രധാന പട്ടണങ്ങളില്‍ മാത്രമെയുള്ളു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ പഞ്ചായത്തു കേന്ദ്രങ്ങളിലുള്ള മാവേലി സ്റ്റോറുകളെയാണ് ആശ്രയിക്കേണ്ടത്. ഓണമടുത്തതോടെ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ജോലി നഷ്ടപ്പെടുത്തി വരി നില്‍ക്കേണ്ട സ്ഥിതിയാണ്.
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഓണവിപണികള്‍ ആരംഭിച്ചിട്ടില്ല, സഹകരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഓണവിപണികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മൂന്നും നാലും ഓണച്ചന്തകള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോഴത് ഒന്നും രണ്ടുമായി ചുരുക്കിയിട്ടുണ്ട്. അഞ്ച് ഇനങ്ങളില്‍ മാത്രമെ ഇവിടെ സബ്സിഡി ആനുകൂല്യം ലഭിക്കുകയുമുള്ളു. ഓണ ഉപ്പേരിക്കായി പച്ചഏത്തക്കാ ഇപ്പോള്‍ വാങ്ങണമെങ്കില്‍ 70 രൂപ ആണ് വില. ദിനംപ്രതി വിലകൂടിവരികയാണ്.
നാടന്‍ എന്ന പേരില്‍ വയനാടന്‍ കുലകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പറേഷന്റെ ഇടപെടല്‍ വന്‍പരാജയമാണ്. നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് വില്‍പ്പനശാലകളുള്ളത്. വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ നിന്നും പലപ്പോഴും ലഭിക്കുകയില്ല. മുഴുവന്‍ സാധങ്ങള്‍ക്കും പൊതുവിപണിയെ തന്നെ ആശ്രയിക്കേണ്ടി വരും. ഇതിനാല്‍ ആവശ്യക്കാര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പിന്റെ ചെറുകിട വില്‍പ്പനശാലകളെ ആശ്രയിക്കാന്‍ ഖഴിയുകയില്ല. എല്ലാം ശരിയാകുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ശരിയാക്കുന്നില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: