പത്തനാപുരം: സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന് സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ സിനിമാസംഘം മടങ്ങി.
പത്തനാപുരം പള്ളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്ത് ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് പണം ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പാര്‍ട്ടിഫണ്ടിലേക്ക് വന്‍തുക പിരിവ് ആവശ്യപ്പെട്ടങ്കിലും നിര്‍മ്മാതാവ് നല്‍കിയില്ല. തുടര്‍ന്ന് ഷൂട്ടിങ് പൊതുജനത്തിന് തടസമാണെന്ന വാദമുന്നയിച്ച് കൊടിയുമേന്തി എത്തിയ എട്ടംഗ സംഘം ചിത്രീകരണം തടസപ്പെടുത്തി.
ചിത്രീകരണത്തിനുള്ള സാധനസാമഗ്രികള്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ഷൂട്ടിങ് പൂര്‍ത്തിയാകാതെ സിനിമാസംഘം മടങ്ങുകയായിരുന്നു.
ഒരു മാസമായി പത്തനാപുരം, പുനലൂര്‍ മേഖലകളിലായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന് സംവിധായകന് സന്തോഷ്നായര്‍ ജന്മഭൂമിയോട് പറഞ്ഞു. 12 താരങ്ങള്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലൊക്കേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസുകാര്‍ ഇരച്ചു കയറിയത്.
ധ്യാന്‍ ശ്രീനിവാസന്, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. യൂത്ത്കോണ്‍ഗ്രസുകാരുടെ അഴിഞ്ഞാട്ടത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: