മുക്കം: എംപി ഫണ്ട് ഉപയോഗിച്ചുള്ള റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായും സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറി മതില് നിര്‍മ്മിച്ചതായും ആക്ഷേപം. ഇത് സംബന്ധിച്ച് പൊയിലില്‍ ചെമ്പ്രാട്ട് കല്യാണി അമ്മ ജില്ല കലക്ടര്‍, ലോകസഭ സ്പീക്കര്‍ എന്നിവര്‍ക്ക് പരാതി നല്കി.
മുക്കം നഗരസഭയിലെ 25 ാം ഡിവിഷനിലെ മണാശേരി വാഴക്കുഴി റോഡിലാണ് എം.പി.ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ മധ്യത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എന്നാല്‍ ഇവരറിയാതെ സ്ഥലം കയ്യേറി റോഡിന് സുരക്ഷാ ഭിത്തി കെട്ടിയെന്നാണ് പരാതി. നിര്‍മാണത്തിലും ക്രമക്കേട് നടന്നതായി പരാതിയുണ്ട്. വയലിലെ റോഡ് കെട്ടി ഉയര്‍ത്തിയാല്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കാനും മുകള്‍ ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കാനും ഇടയാകുമെന്നും വയലിലേക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസപ്പെടുമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: