മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്നിരുന്ന ആഞ്ഞിലിമരം അനധികൃതമായി മുറിച്ച് മാറ്റിയ സംഭവത്തില്‍ 8 മാസം പിന്നിട്ടിട്ടും നിയമ നടപടികള്‍ കൈക്കൊള്ളാത്ത അധികൃതരുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് കൊണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സംഭവം പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചചെയ്യാമെന്നും സംഭവത്തില്‍ ഡിവൈഎസ്പി തലത്തില്‍ പരാതി നല്‍കാമെന്നും സെക്രട്ടറി ഉറപ്പ് നല്കി. എന്നാല്‍ ഉപരോധ സമരത്തിനിടെ വനിതാ പോലീസ് സ്ഥലത്തില്ലാതെ വനിത മെമ്പര്‍മാരെ ഒഫീസില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: