കോട്ടയം: മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ സംയോജനമെന്ന ചര്‍ച്ച സജീവമാകുമ്പോള്‍ ജനങ്ങളുടെ ആവശ്യത്തിന് പ്രതീക്ഷയേകുകയാണ്.
ഇരുപത്തിനാലും ചില സ്ഥലങ്ങളില്‍ മുപ്പത്തിരണ്ടും മീറ്റര്‍ വീതിയുണ്ടായിരുന്ന ജലസമൃദ്ധമായിരുന്ന മീനന്തറയാര്‍ ഇന്ന് കൈയേറ്റത്താല്‍ നാശോന്മുഖമാണ്. ഒരു ഗ്രാമത്തിന്റെ കുടിവെള്ള സ്രോതസിനെയാണ് ഒരു പറ്റം ആളുകള്‍ നശിപ്പിച്ചത്. മീനച്ചിലാര്‍ ഒഴുകുന്ന പുന്നത്തുറ-ആറുമാനൂര്‍ ഭാഗത്തുനിന്നുമാണ് മീനന്തറയാര്‍ ഉത്ഭവിക്കുന്നത്. അമയന്നൂര്‍, മണര്‍കാട്, വടവാതൂര്‍ എന്നി പ്രദേശങ്ങളിലൂടെ എലിപ്പുലിക്കാട് എത്തി മീനച്ചിലാറുമായി സംയോജിക്കുന്നു. ഉരുളിപ്പാടം, നിറീക്കാട്ട് പാടം, എരമല്ലൂര്‍, കിഴിവള്ളി, മാലം, മണര്‍കാട്, പറമ്പുകര, കരിക്കാട്ടുമൂല ഇങ്ങനെ എട്ടോളം പാടശേഖരങ്ങള്‍ കൃഷിക്കായി ആശ്രയിച്ചിരുന്നത് മീനന്തറയാറിനെ ആയിരുന്നു.
ഒരുകാലത്ത് ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നത് ജലസമൃദ്ധമായിരുന്ന മീനന്തറയാറിനെ ആയിരുന്നു. കെട്ടുവള്ളത്തില്‍ ചരക്കുനീക്കം നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. കൈയേറ്റംമൂലം തോട്ടിലെ ഒഴുക്ക് നിലച്ചതോടെ ഏക്കര്‍ കണക്കിന് നെല്പാടമാണ് കൃഷിചെയ്യാതെ തരിശ് കിടക്കുന്നത്. തോടിന്റെ ഇരുകരകളിലുമുള്ള ആളുകള്‍ തോട് കൈയേറിയതോടെ ഒഴുക്ക് നിലച്ച് മാലിന്യം അടിഞ്ഞുകൂടി.
മീനച്ചിലാറുമായി ബന്ധിപ്പിക്കിന്ന മറ്റോരു തോടാണ് കൊടൂരാര്‍.
കൊടൂരാറിന്റെ സ്ഥിതിയും മറിച്ചല്ല. മീനന്തറയാറ്റിലെയും കൊടൂരാറിലെയും മാലിന്യം മീനച്ചിലാറിലേക്ക് പതിക്കുന്നതോടെ മീനച്ചിലാര്‍ മാലിന്യ വാഹിയായി. ഈ രണ്ടു തോടും വീതികൂട്ടി മീനച്ചിലാറുമായി പുനര്‍ സംയോജിപ്പിക്കുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെടും. ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഗ്രാമത്തിന്റെ ജീവനാടിയായ ഈ തോടുകളെ പുനര്ജീവിപ്പിക്കാന് കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: