തലശ്ശേരി: കൊടുവള്ളി റെയില്‍വെ ഗേറ്റിന് മുകളില്‍ പണിയാനിരിക്കുന്ന നിര്‍ദ്ദിഷ്ട മേല്‍പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പ്രദേശവാസികളുടെ കര്‍മ്മസമിതി രംഗത്തെത്തി. റെയില്‍വെ മേല്‍പാലം പണിയാന്‍ ഇപ്പോള്‍ തയ്യാറാക്കി അടയാളപ്പെടുത്തിയ വഴിയില്‍ ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ഹോട്ടല്‍, ബാങ്ക് ശാഖ എന്നിവ കൂടാതെ ആള്‍ത്താമസമുള്ള നിരവധി വീടുകളുമുണ്ട്. പ്രസ്തുത രൂപരേഖയുമായി മുന്നോട്ട് പോയാല്‍ അത് നാട്ടുകാര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടാക്കും. ഇതൊഴിവാക്കാനായി രണ്ട് ബദല്‍ രൂപരേഖയാണ് കര്‍മ്മസമിതി തയ്യാറാക്കിയിട്ടുള്ളത്. പരമാവധി വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും പൊളിച്ചുമാറ്റാതെ റെയില്‍വെ മേല്‍പാലം പണിയാനുള്ള പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കണമെന്നപേക്ഷിച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായി കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. നിവേദനത്തിന്റെ പകര്‍പ്പ് മന്ത്രി ജി.സുധാകരന്, എംപിമാരായ എ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്, പ്രൊ.റിച്ചാര്‍ഡ് ഹേ, എംഎല്‍എമാരായ എ.എന്‍.ഷംസീര്‍, കെ.സി.ജോസഫ്, ജില്ലാ കലക്ടര്‍, നഗരസഭാ ചെയര്മാന്, മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്, റോഡ്സ് ആന്റ് ബ്രിഡ്ജസ് വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനിയര്‍, പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ കര്‍മ്മസമിതി ചെയര്മാന് കെ.ശിവദാസന്‍ ജനറല്‍ കണ്‍വീനര്‍ എം.പി.പ്രശാന്ത്, മറ്റ് ഭാരവാഹികളായ ഉമേശന്, പി.പി.അസ്ലം, കരുണാകരന്, പി.കെ. അശോകന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: