കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2016-17 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സുരേന്ദ്രന് ടി വി യുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ ബോണസ് ആക്ടിന്റെ പരിധി നിശ്ചയിച്ച് 20 ശതമാനം ബോണസ് അനുവദിക്കും. ചര്‍ച്ചയില്‍ ഉടമകളെ പ്രതിനിധീകരിച്ച് ടി.കെ.പുരുഷോത്തമന്, ടി.ഒ.വി.ശങ്കരന് നമ്പ്യാര്‍, സി.പി.ആലിക്കുഞ്ഞി, എം.വി.അബ്ദുള്‍ സത്താര്‍ എന്നിവരും യൂണിയനെ പ്രതിനധീകരിച്ച് വി.വി.ബാലകൃഷ്ണന്, വി.വി.ശശീന്ദ്രന്, എം.വേണുഗോപാലന്‍, പി.പി.അനില്‍ കുമാര്‍, പി.വി.പ്രഭാകരന്, ജിതേഷ് കാഞ്ഞിലേരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: