കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ലീഗ് നേതാവിന്റെ സഹോദരന് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം കൗണ്‍സിലറെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിലെ പ്രധാനപ്രതി യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ.വി.നസീറിന്റെ സഹോദരന് അഫ്സലാണ്. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. അഫ്സലില്‍ നിന്ന് തന്നെയാണ് യുവതി തന്ത്രപൂര്‍വ്വം മെമ്മറി കാര്‍ഡ് കൈക്കലാക്കിയത്. അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് യുവതി കൂത്തുപറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ പോലീസ് കേസെടുക്കാനോ യുവതിയില്‍ നിന്ന് മൊഴിയടുക്കാനോ തയ്യാറായില്ല.
സിപിഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഫ്സലിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സിപിഎമ്മിന്റെ മുനിസിപ്പല്‍ കൗണ്‍സിലര്‍ തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പണം നല്കി പ്രലോഭിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ കേസടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് അഫ്സലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പോലീസിന് ഉത്തമബോധ്യമുണ്ടായിട്ടും കടുത്ത നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുകയായിരുന്നു. സിപിഎം കൗണ്‍സിലര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ യുവതിക്ക് പണം വാഗ്ദാനം ചെയ്തത് വ്യക്തമായിട്ടും കേസ് അഫ്സലില്‍ മാത്രം ഒതുക്കിയതും പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. അഫ്സല് നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേര്പ്പെട്ടിരുന്നുവങ്കിലും ആരും പരാതി നല്കാത്തതിനാല് കേസായില്ലെന്നാണ് സൂചന. അഫ്സലിനെ കസ്റ്റഡിയിലടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ സമാന രീതിയിലുള്ള നിരവധി സംഭവങ്ങളുടെ ചുരുളഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: