കണ്ണൂര്‍: തളിപ്പറമ്പിലെ ഒരു വീട്ടമ്മക്ക് ഈജിപ്തില്‍നിന്നും ഇസ്ലാമിക പുസ്തകം അയച്ചുകൊടുത്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇസ്ലാമിക പുസ്തകങ്ങള്‍ സൗജന്യമായി അയച്ചുകൊടുക്കുന്നതിനുവേണ്ടിയുള്ള സിഐഎംഎസ് (കണ്‍വെയിംഗ് ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി) വെബ്സൈറ്റ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം നിരോധിച്ചു. വാര്‍ത്ത വന്നയുടന്‍തന്നെ ഈ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സിഐഎംഎസിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റ് സൈറ്റുകള്‍ സജീവമാണെങ്കിലും ഇവയും നിരീക്ഷണത്തിലാണുള്ളത്. തളിപ്പറമ്പിലെ വീട്ടമ്മക്ക് പുസ്തകം തപാല്‍വഴി അയച്ചുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കാരണമായത്.
കണ്ണൂര്‍ ജില്ലയിലും മലബാറിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ നിരവധിപേര്‍ക്ക് ഹിന്ദിയിലുള്ള പുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷന് വേണ്ടി നല്കുന്ന അഡ്രസ് പ്രൂഫില്നിന്നും മറ്റുചില കേന്ദ്രങ്ങളില്‍ നിന്നുമാണ് സ്ത്രീകളുടെ അഡ്രസ് ശേഖരിച്ചത് എന്നാണ് വിവരം. 78 ലോകഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ് എന്നിവയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതായി വെബ്സൈറ്റില്‍ പറയുന്നുണ്ട്. മലയാളത്തിലും പുസ്തകം പ്രസിദ്ധീകിരിക്കുന്നുണ്ടെങ്കിലും മലബാര്‍ എന്നെഴുതി മലയാളം എന്ന് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുകയാണ്. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന സൂചനയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
മൊബൈല്‍ ഫോണുകള്‍ക്ക് അപേക്ഷ നല്കുമ്പോള് ഫോട്ടോയടക്കം വിശദമായ വിവരങ്ങള്‍ നല്‍കണം. മലബാറിലെ പല മേഖലകളിലും മതതീവ്രവാദ ബന്ധമുള്ള മൊബൈല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍നിന്നും കണക്ഷനെടുക്കന്ന സ്ത്രികളുടെ വിലാസങ്ങളാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറുന്നത് എന്ന് സംശയിക്കുന്നു.
സ്വകാര്യ-മെഡിക്കല്‍-എഞ്ചിനിയറിംഗ് കോളേജുകളില്‍ പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പുസ്തകങ്ങള്‍ അയച്ചുകിട്ടിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: