പാനൂര്‍: അനധികൃതമായി റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന ബൈക്കുകള്‍ ചങ്ങലയിട്ട് പൂട്ടുമെന്നും പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സിഐ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന പാനൂര്‍ ടൗണില്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രാവിലെ നിര്‍ത്തിയിടുന്ന ബൈക്കുകളില്‍ പലതും രാത്രിയാണ് എടുത്തു കൊണ്ടു പോകുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഇത്തരം ബൈക്കുകള്‍ക്ക് കുരുക്കു വീഴുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
നാലാം പെരിയയുടെ നാല് ഭാഗത്തും പത്ത് മീറ്ററകലെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മറുഭാഗത്തെ വാഹനങ്ങള്‍ പോകാനാനുമനുവദിക്കുന്ന രീതി പുനസ്ഥാപിക്കും. കൂടുതല്‍ പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കും. ബസ് സ്റ്റാന്റിലും ജംഗ്ഷനിലും സര്‍വലയന്‍സ് ക്യാമറകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കും. വരുന്ന ഉത്സവകാലത്ത് മദ്യക്കടത്തിനെതിരെ നടപടികള്‍ കാര്യക്ഷമമാക്കുമെന്നും സിഐ അറിയിച്ചു.
യോഗത്തില്‍ സിഐ സജീവ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്ഐ ഷൈജിത്ത്, എസ്ഐ സുരേഷ് ബാബു, ശ്രീനിവാസന് എന്നിവരും രാഷ്ട്രീയവ്യാപാരി തൊഴിലാളി നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: