ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തില്‍ മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ അമ്മാവന്, പട്ടയം റദ്ദാക്കിയ ഭൂമിയില്‍ സ്ഥാപിച്ച ഫാംഹൗസും കോട്ടേജും ആനവിരട്ടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം പരിശോധിച്ചു.
കഴിഞ്ഞദിവസം നിയമം ലംഘിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ കൈയേറ്റത്തെക്കുറിച്ചും അനധികൃത നിര്‍മ്മാണത്തെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്നാണ് ആനവിരട്ടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂ രേഖയിലുള്ളിടത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. നൂറ് ചതുരശ്രയടി വിസ്തീര്‍ണമുള്ള ഏഴ് കോട്ടേജുകള്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ കൂറ്റന്‍ കുളവും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഫാമും അനധികൃതമാണ്. അടുത്ത ദിവസം തന്നെ ഇതേക്കുറിച്ച് സബ്കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആനവിരട്ടി വില്ലേജ് ഓഫീസര്‍ അറിയിച്ചു.
അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും പ്രാദേശിക റവന്യൂസംഘം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. കോട്ടേജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ സമയത്ത് റവന്യൂസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: