മലപ്പുറം: ഗ്യാസ് അതോരിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ(ഗെയില്‍) പൈപ്പ് ലൈനിനെ എതിര്‍ത്ത് സമരത്തിനിറങ്ങിയവര്‍ മുസ്ലിം തീവ്രവാദികളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്റെ പ്രസ്താവന വിവാദമാകുന്നു.
എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോള്‍ വിജയരാഘവന് പറഞ്ഞതിങ്ങനെ- ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്ലിം തീവ്രവാദ സംഘടനകളാണ് ഗെയിലിനെതിരെ സമരം നടത്തുന്നത്.
ഈ സമരത്തിന് വേഗത വര്‍ധിക്കുന്ന പ്രക്രിയക്ക് മുസ്ലിം ലീഗ് നേതൃത്വം മുന്‍കൈയെടുക്കുകയാണ്. മത തീവ്രവാദികളും മതമൗലിക വാദികളുമാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് വാദിക്കുന്നത്. ആപത്കരമായ രാഷ്ട്രീയമൊരുക്കുകയാണ് മുസ്ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നത്.
വാതക പൈപ്പ് ലൈനിനെതിരായ സമരത്തെ സിപിഎം നേതാവ് മുസ്ലിം തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും. പൈപ്പ് ലൈനിതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സിപിഎമ്മിന്റെ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വിദ്യാവതിയടക്കമുളളവര്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: