കൊച്ചി: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് വന്‍ തിരിച്ചടി. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മിഷനില്‍ അംഗങ്ങളായിയെന്ന് ഹൈക്കോടതി ചോദിച്ചു. പന്ത്രണ്ടോളം കേസില്‍ ഉള്‍പ്പെട്ട ആളാണ് കമ്മിഷന് അംഗമായത്. മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി മന്ത്രിക്കെതിരെയുള്ള സിംഗിള്‍ ബഞ്ച് പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാനും വിസമ്മതിച്ചു. പരാമര്‍ശങ്ങള്‍ നീക്കുകയല്ല, റിവ്യൂ പെറ്റീഷനാണ് നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസ് വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: