കൊട്ടാരക്കര: വാഹനാപകടത്തില്‍ മരിച്ച പൂരം ബാബുരാജിനും മകള്‍ പിങ്കിക്കും ആയിരങ്ങള്‍ കണ്ണിരില്‍ കുതിര്‍ന്ന യാത്രമൊഴി നല്കി. ഇന്നലെ രാവിലെമുതല്‍ തന്നെ മൃതദേഹം സൂക്ഷിച്ചിരുന്ന താലൂക്കാശുപത്രിയിലേക്ക് ജനകൂട്ടം ഒഴുകിയെത്തി.
പതിനൊന്നരയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നൂറുകണക്കിന് വാഹനങ്ങളുടേയും ബിജെപി പ്രവര്‍ത്തകരുടേയും അകമ്പടിയോടെ വീട്ടിലെത്തിച്ചു. ഒരു നാട് മുഴുവന്‍ അച്ഛനും മകള്‍ക്കും യാത്രാമൊഴി നേരുവാന്‍ അവിടെ തടിച്ച് കൂടിയിരുന്നു.
ഇടയ്ക്കിടെ പെയ്ത മഴയ്ക്കും ജനകൂട്ടത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. കുടുംബാംഗങ്ങളുടേയും കൂട്ടുകാരികളുടെയും ദുഖത്തില്‍ നാട് പങ്ക് ചേര്‍ന്നു. സുബൈദാര്‍ മേജര്‍ പദവിയില്‍ നിന്നും വിരമിച്ച് നാട്ടിലെത്തിയ ശേഷവും അതിന് മുന്‍പും പൊതുകാര്യങ്ങളിലും നാട്ടുകാരുടെ സുഖദുഖത്തിലും ഓടിയെത്തുമായിരുന്നു ബാബുരാജന്.
ബിജെപി പഞ്ചായത്ത് സമിതിയുടെ അമരക്കാരനായശേഷം സജീവ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്തില്‍ ബിജെപിക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, പൂര്വ്വസൈനിക്സേവാപരിഷത്ത് സംസ്ഥാനജനറല്‍സെക്രട്ടറി മധുവട്ടവിള, ജില്ലാപ്രസിഡന്റ് ശിവശങ്കരകുറുപ്പ്, ബിജെപി സംസ്ഥാന, ജില്ലാനേതാക്കള്‍, വിവിധ സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: