ന്യൂദല്‍ഹി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് രാജി സന്നദ്ധത അറിയിച്ചതായും സുരേഷ് പ്രഭു വ്യക്തമാക്കി. എന്നാല്‍ അല്പം കൂടി കാത്തിരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നുവര്‍ഷമായി ഇന്ത്യന്‍ റെയിവേയുടെ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുന്നു. മോദിജിയുടെ നേതൃത്വത്തില്‍ വ്യവസ്ഥാനുസാരമായ പരിഷ്കാരങ്ങളിലൂടെ ദശകങ്ങളായി അവഗണിക്കപ്പെട്ട വിഭാഗങ്ങളില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ‘ന്യൂഇന്ത്യ’ പദ്ധതിയിലൂടെ റെയില്‍വേ കാര്യക്ഷമവും ആധുനികവുമായ ഘടകങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. യാത്രക്കാര്‍ക്ക് ജീവന് നഷ്ടപ്പെടാനിടയായ ട്രെയിന്‍ അപകടങ്ങള്‍ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്.
അപകടങ്ങളുടെ ഉത്തരവാദിത്വം തനിക്കാണ്. ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത് രാജി സന്നദ്ധത പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാല്‍ അദ്ദേഹം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്”-സുരേഷ് പ്രഭു ട്വീറ്റുകളിലൂടെ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ രാജിവെച്ചിരുന്നു. മിത്തലിന് പകരം എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാകും.
യുപിയിലെ മുസാഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 24 പേര് മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 12 ഉദ്യോഗസ്ഥരെ റെയില്‍വേ മന്ത്രാലയം സസ്പെന്‍ഡ് ചെയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: