മലയിന്‍കീഴ്: പാലോട്ടുവിളയിലെ ആക്രിക്കടയില്‍ മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 2,800 രൂപ കവര്‍ന്നു. പാപ്പനംകോട് സ്വദേശി നിസാമുദീന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. തിങ്കളാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത്.
മോഷണ ദിവസം വൈകുന്നേരം നാല് മണിയോടെ അപരിചിതന്റെ ഫോണ്‍ കോള്‍ വന്നതായി നിസാമുദ്ദീന്‍ പറയുന്നു. കരിപ്പൂരിനും ഇരട്ട കലുങ്കിനും മദ്ധ്യേ ഒരുവീടുപൊളിക്കുകയാണെന്നും വന്നാല്‍ മിതമായ നിരക്കില്‍ പഴയ സാധനങ്ങള്‍ വാങ്ങാമെന്നുമായിരുന്നു സന്ദേശം. ഉടനെ കട പൂട്ടി ഫോണില്‍ അറിയിച്ച സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തൊന്നും വീടുപൊളിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. തിരികെ കടയിലെത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. മലയിന്‍കീഴ് പോലീസില്‍ പരാതിയില്‍ നല്കി. ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: