പയ്യന്നൂര്‍: റിട്ടയേര്‍ഡ് സഹകരണ അസി.രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അഭിഭാഷകയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. അഡ്വ.ഷൈലജയുടെ തായിനേരിയിലെ വീട്ടില്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. കേസുമായി പ്രധാനപ്പെട്ട ഒട്ടേറെ രേഖകളാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ തെളിവെടുപ്പിനായി ഷൈലജയയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും ഇന്നലെ ഉച്ചയോടെ അന്വേഷണസംഘം കൊടുങ്ങല്ലൂരിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാലകൃഷ്ണനെ ഡിസ്ചാര്‍ജ്ജ് വാങ്ങിച്ച് കൊണ്ടുവരുംവഴി കൊടുങ്ങല്ലൂരില്‍ വെച്ചാണ് മരണമടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനാണ് ഷൈലജയെയും കൃഷ്ണകുമാറിനെയും കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: