തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ബാലാവകാശ കമ്മീഷനില്‍ വഴിവിട്ടും ക്രമവിരുദ്ധമായും നിയമലംഘനവും അവകാശദുര്വിനിയോഗവും നടത്തി അര്‍ഹതയും യോഗ്യതകളും ഇല്ലാത്തവരെ മെമ്പര്‍മാരായി നിയമിച്ചുവെന്നതാണ് പരാതി.
ശൈലജ ടീച്ചര്‍ക്കെതിരെ അഴിതിക്ക് ധനനിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തണമെന്നാണ് പരാതിക്കാരനായ പൊതു പ്രവര്‍ത്തകര്‍ പായ്ചിറ നവാസിന്റെ ആവശ്യം. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ഹൈക്കോടതി ബാലാവകാശ കമ്മീഷനിലെ രണ്ട് അംഗങ്ങളുടെ നിയമനം റദ്ദ് ചെയ്യുകയും ഇവരെ നിയമിച്ച നടപടികളെയും ഇതിന് മുന്‍കയ്യെടുത്ത വകുപ്പ് മന്ത്രിയായ ശൈലജ ടീച്ചറെയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തനിക്കെതിരെയുള്ള ദോഷകരമായ പരാമര്‍ശങ്ങള്‍ നീക്കികിട്ടാന്‍ മന്ത്രിക്കുവേണ്ടി സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇതിലും സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തലുകളും പരമാര്‍ശങ്ങളും ശരിയാണെന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി സുപ്രീംകോടതിയുടെ ഉത്തരവുകള്‍, ഈ കേസിലെ ഹൈക്കോടതി ഉത്തരവ്, പരാതിക്കാരന് ഏഴ് മാസങ്ങള്‍ക്കുമുന്‍പ് ലഭിച്ച വിവരാവകാശപ്രകാരമുള്ള രേഖകള്‍, മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ സുപ്രധാന തെളിവുകള്‍ എന്നിവ സഹിതം പരാതിക്കാരനായ പായ്ച്ചിറ നവാസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: