കൊച്ചി: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) കീഴില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപിഎഫ് പെന്ഷന് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. 15,000 രൂപയ്ക്ക് മുകളില്‍ മാസ ശമ്പളമുള്ളവര്‍ക്ക് പിഎഫ് ആനുകൂല്യം നല്‍കരുതെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ ഒപ്പിട്ട ഉത്തരവ് എല്ലാ റീജനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും കഴിഞ്ഞദിവസം കൈമാറി.
സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ സപ്ലൈകോയില്‍ പുതുതായി എത്തുന്ന മുഴുവന്‍ ജീവനക്കാരും ഇപിഎഫില്‍ നിന്ന് പുറത്താകും. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളം 17,500 രൂപയാണ്. അതുകൊണ്ടുതന്നെ മുഴുവവന്‍ ആളുകളും പിഎഫ് പരിധിയില്‍ നിന്ന് ഒഴിവാകും. പിഎഫ് പെന്ഷന് പോലുമില്ലാതെ വിരമിക്കേണ്ട അവസ്ഥയാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.
ജോലിയില്‍ തുടരുന്ന, 15,000 രൂപയില്‍ കൂടുതല്‍ മാസശമ്പളമുള്ളവര്‍ക്ക് തൊഴിലുടമാ വിഹിതം 15,000 രൂപയുടെ 12 ശതമാനം (1800 രൂപ) ആയി പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍ തുകയില്‍ നിന്ന് 1250 രൂപ പെന്ഷന് ഫണ്ടിലേക്കും 550 രൂപ അക്കൗണ്ടിലേക്കും അടവ് വരുത്തണം.
ജോലിയിലുള്ള 15000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കും മേല്‍പ്രകാരം വിഹിതം അടക്കാനാണ് നിര്‍ദ്ദേശം. സിവില്‍ സപ്ലൈസില്‍ നിലവില്‍ സര്‍ക്കാര്‍ പെന്ഷന് ഇല്ല. ഇപിഎഫ് കൂടി നിര്‍ത്തലാക്കിയതോടെ വിരമിക്കലിനുശേഷം ജീവനക്കാര്‍ വഴിയാധാരമാകും.
തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ നിന്ന് പുറത്തിറങ്ങിയ ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: