തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിന്യായത്തില്‍ ജഡ്ജ്മെന്റ് എറര്‍ സംഭവിച്ചതായി പ്രതിപക്ഷനേതാവ് രേമേശ് ചെന്നിത്തല വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. ഒരു ചീഫ് എഞ്ചിനീയറും ഏതാനും ഉദ്യോഗസ്ഥരും വിചാരിച്ചാല്‍ ഇത്രയും വലിയൊരു അന്താരാഷ്ട്ര കരാര്‍ ഒപ്പിടില്ല. ഹൈക്കോടതി വിധിയിലൂടെ കുഴിച്ചുമൂടപ്പെട്ട കേസ് പുനജ്ജീവിക്കുകയാണ്.
കീഴ്ക്കോടതി എല്ലാപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. കുറ്റവിമുക്തരാക്കിയവരില് ചിലര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു. കരാറില്‍ അഴിമതി നടന്നു എന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തിവന്ന സത്യഗ്രഹ സമരം ഇന്ന് അവസാനിക്കും. ഭാവി സമര പരിപാടികള്‍ എന്തെന്ന് തീരുമാനിക്കാന്‍ യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. മന്ത്രി തോമസ്ചാണ്ടിയുടെയും അന്‍വര്‍ എംഎല്‍എ യുടെയും കൈയേറ്റങ്ങളില്‍ വിശദമായ പരിശോധന നടത്തണം.
അന്വേഷണത്തിന് മുമ്പ് ഇവര്‍ക്ക് അനുകൂലമായി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് ശരിയായ നടപടി യല്ല. മുന്‍ മന്ത്രി മാണിക്കെതിരെ എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതിഷേധ സമരം നടത്തിയപ്പോള്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവയ്ക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാര്‍മ്മിക ഇപ്പോള്‍ എവിടെയാണെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: