കോഴിക്കോട്: ദളിതരുടെയും ആദിവാസികളുടെയും പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും കോണ്‍ഗ്രസ്സിന്റെ ദളിത്-ആദിവാസി പ്രേമം തികച്ചും കാപട്യം നിറഞ്ഞതാണെന്നും, ഭാരതീയ പട്ടികജനസമാജം സംസ്ഥാന വക്താവ് രാജന് കളക്കുന്ന് പ്രസ്താവിച്ചു. രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനും ദളിത് ക്രൈസ്തവരെയും, ദളിത് മുസ്ലിങ്ങളെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും കഠിനപ്രയത്നം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്ക് ദളിത്- ആദിവാസി പ്രശ്നത്തില്‍ ഉപവാസം നടത്തുന്നതിനും, പ്രതികരിക്കുന്നതിനും യാതൊരുവിധ അവകാശവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: