കോട്ടയം: റെയില്‍വേ പാളത്തിനരികില്‍ കടപുഴകറായ വന്മരങ്ങള് നില്‍ക്കുന്നത് ട്രെയിന്‍ ഗതാഗതത്തിന് ഭീഷിണിയായി. വീഴാറായ മരങ്ങള്‍ വെട്ടിമാറ്റാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ഒരാഴ്ചക്കിടെയില്‍ മരം വീണ് രണ്ട് അപകടങ്ങളാണ് കോട്ടയത്തുണ്ടായത്. നാഗമ്പടത്തിന് സമീപം പാളത്തിലാണ് മരം വീണത്. ഇന്നലെ പൂവന്തുരുത്തും എന്ജിന് മുകളിലായിട്ടാണ് വീണത്. ബോഗികള്‍ക്ക് മുകളില്‍ വീഴാതെയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
താഴെ വീഴാറായ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വേയുടെ നിയമപ്രകാരം മാത്രമെ മരങ്ങള്‍ മുറിക്കുകയുള്ളു. ഒരോ മരത്തിനും വിലയിട്ട് ലേലത്തില്‍ മാത്രമെ കൊടുക്കുകയുള്ളു. എന്നാല്‍ നൂലാമാലകള്‍ കാരണം കച്ചവടക്കാര്‍ മരങ്ങള്‍ എടുക്കുന്നില്ല. മരങ്ങളില്‍ കൂടുതലും പാഴ് മരങ്ങളില്പ്പെട്ടവയാണ്.
കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ താഴെ വീഴാറായ നിരവധി മരങ്ങള്‍ കാണാം. ഇവയോട് ചേര്‍ന്ന് വൈദ്യുതി ലൈനുകള്‍ കടന്ന് പോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കും.
മഴയും കാറ്റുമുള്ളപ്പോള്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത കൂടുതലാണ്. പാത ഇരട്ടിപ്പിക്കുന്നതിനായി മണ്ണ് എടുക്കുമ്പോഴും ചുവട് ദ്രവിച്ച മരങ്ങള്വീഴാം. ഈ സാഹചര്യത്തില്‍ അടിയന്തരമായി മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: