ന്യൂദല്‍ഹി: ഒബിസി വിഭാഗങ്ങള്‍ക്കുള്ള ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ഇനി ക്രീമിലെയറായി പരിഗണിക്കില്ല. നേരത്തെ ഇത് ആറ് ലക്ഷമായിരുന്നു. കേരളത്തില്‍ രണ്ട് കോടിയിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംവരണം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
തീരുമാനത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വാഗതം ചെയ്തു. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പിന്തുണയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: