കൊൽക്കത്ത; ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കാനാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരിശ്രമിക്കുന്നതെന്ന് ബിജെപി. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ദുർഗാ ദേവിയുടെ ബിംബങ്ങൾ ഹൂഗ്ലി നദിയിലടക്കം നിമജ്ജനം ചെയ്യുന്നതിനെ വിലക്കിയതിനെതിരെയാണ് ബിജെപി രൂക്ഷമായി പ്രതികരിച്ചത്.
ഒക്ടോബർ 1ന് മുഹറം ആഘോഷിക്കാനിരിക്കെ 30ന് നദികളിൽ ദുർഗാ ദേവിയുടെ ബിംബങ്ങൾ നിമജ്ജനം ചെയ്യുവാൻ പാടില്ലെന്നാണ് മമതാ സർക്കാർ വ്യക്തമാക്കിയത്. മുഹറം ആഘോഷത്തിന്റെ പ്രാരംഭ നടപടികൾ തലേ ദിവസങ്ങളായി നടക്കുന്നുവെന്നതിനാലാണ് ഇത്തരത്തിലുള്ള നടപടി മമതാ സർക്കാർ സ്വീകരിച്ചത്.
കഴിഞ്ഞ വർഷവും മമതാ സർക്കാർ ഇത്തരത്തിൽ പ്രതിഷേധാർഹമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കൊൽക്കത്ത ഹൈക്കോടതി ഈ ഉത്തരവ് ജനവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇത് ബിജെപി സർക്കാർ ഒരിക്കലും അനുവദിച്ച് നൽകില്ല- ബിജെപി വക്താവ് രാഹുൽ സിൻഹ പറഞ്ഞു.
മമതാ വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അവർ മുഖവിലക്കെടുക്കാറില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ നടപടി. മമതയുടെ ഈ ഭിന്നിപ്പിക്കൽ നടപടിക്കെതിരെ സംസ്ഥാനത്തെ ജനങ്ങൾ തക്കതായ മറുപടി നൽകും. ഇതിനെതിരെ ഹൈക്കോടതിയെ സമിപിക്കുമെന്ന് ബിജെപി നേതാവ് സമ്പിത് പത്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: