കൊച്ചി: കര്‍ണാടകയിലെ മാണ്ഡ്യയിലും യു.എ.ഇയിലെ റാസല്‍ഖൈമയിലും ഒമാനിലും ഉണ്ടായ വാഹനാപകടങ്ങളില്‍ 17 മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേരും റാസല്‍ഖൈമയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേരും ഒമാനിലുണ്ടായ അപകടത്തില്‍ ഒമ്പത് പേരുമാണ് മരിച്ചത്.
മലപ്പുറം എടക്കര സ്വദേശികളാണ് കര്‍ണാടകയിലെ അപകടത്തില്‍ മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബംഗളുരുവിലേക്ക് പോവുകയായിരുന്ന എടക്കര സ്വദേശികളായ അബ്ബാസ്, ഉമ്മ ആയിഷ, ഭാര്യ ബേബി ഷെരീജ, മകന് ജാബിര്‍, അനുജന് ജാഫര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആദിനാട് സ്വദേശികളായ ഷമീര്‍, ബഷീര്‍, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹമ്മറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യുഎഇ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. യുഎഇയില്‍ ബിസിനസ് നടത്തുന്ന മൂവര്‍ സംഘം ഒമാനിലേക്കുള്ള പോകുന്ന വഴിയാണ് അപകടമുണ്ടായത്.
ഒമാനില്‍ കുറ്റിപ്പുറം സ്വദേശി മുസ്തഫയും കുടുംബവും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഖാലിദ് മൗലവിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹമ്മറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് സൂചന. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. ഒമാനിലെ ഹൈമയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: