ന്യൂദല്‍ഹി: സിംഗൂര്‍ ഭൂമി പ്രശ്നത്തില്‍ സുപ്രീംകോടതി വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. ഭൂമി തിരിച്ചെടുക്കാന്‍ പശ്ചിമബംഗാള്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ ടാറ്റ മോട്ടോഴ്സിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഹര്‍ജി നല്‍കിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നു നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോടതിവിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. സിംഗൂര്‍ ഭൂനിയമം ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഹൈക്കോടതി വിധി.
ഭൂനിയമം ഭരണഘടനാ പ്രകാരമാണെന്ന മുന്‍ വിധിക്കെതിരെ ടാറ്റ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി അന്ന് ഉത്തരവിട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് നാനോ കാര്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനായി ടാറ്റ പാട്ടത്തിനെടുത്ത ഭൂമി കര്ഷകന് തിരികെ നല്കാന് മമത സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സിംഗൂര്‍ ഭൂനിയമം. നിയമപ്രകാരം ഭൂമി പാട്ടത്തിന് നല്കാന് ഇഷ്ടപെടാത്ത കര്‍ഷകര്‍ക്ക് ടാറ്റ ഭൂമി തിരിച്ചു നല്‍കണമായിരുന്നു.
ഇടതുകോട്ട തകര്‍ത്ത് മമത ബാനര്‍ജി അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയമായി ഉയര്ത്തിപിടിച്ചിരുന്ന ഒന്നായിരുന്നു സിംഗൂര്‍ ഭൂനിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: