ചിലര്‍ അങ്ങനെതന്നെയാണ്.അതവരുടെ ജനിതക പാരമ്പര്യമാണ്. മറ്റുള്ളവരുടെ ദുരന്തവും ക്രൂരതപോലും യാതൊരുളുപ്പുമില്ലാതെ വിറ്റു പരസ്യമാക്കും. എങ്ങനേയും തങ്ങളുടെ പേരും പടവും പത്താള്‍ക്കാര്‍ കാണണെന്നുമാത്രമേ ഇത്രക്കാര്ക്കു ലക്ഷ്യമുള്ളൂ. ഒരിക്കലും ചേരാത്ത ആക്റ്റിവിസ്റ്റുകളുടെ കിരീടവും ഇവര്‍ സ്വയം എടുത്തുവെക്കും. നടി ആക്രമിക്കപ്പെട്ടശേഷവും നടന് ദിലീപ് ജയിലിലായതിനെ തുടര്‍ന്നുമാണ് പാരസൈറ്റുകളായ ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വായില്‍ എഴുതിയും പറഞ്ഞും ആളായിക്കൊണ്ടിരിക്കുന്നത്.
വല്ലപ്പോഴും സിനിമയിലും സീരിയലിലും മിന്നായംപോലെ പ്രത്യക്ഷപ്പെടുകയും കാണികളുടെ കണ്ണില്‍ അത്രയ്ക്കൊന്നും പിടികിട്ടാത്തവരുമായ ഇത്തരക്കാര്‍ നടിയുടേയോ ദിലീപിന്റയോ പക്ഷം ചേര്‍ന്നു ആളാവുകയാണ.അങ്ങനെ വേണമായിരുന്നു. അതുവേണ്ടിയിരുന്നില്ല.ഇങ്ങനെ വേണം . അങ്ങനെ ചെയ്യണം എന്നൊക്കെ ഒരു കമിറ്റ്മെന്റുമില്ലാതെ അനുതപിച്ചും വിമര്ശിച്ചുമൊക്കെ ചുമ്മാ പൊങ്ങച്ചം പറയുകയാണിവര്‍. ആരുടേയും മുതുകില്ചാരിനിന്നു മുകളിലേക്കു കയറുകമാത്രമാണ് ഇവരുടെ ലക്ഷ്യം.
വല്ല കൊല്ലത്തിലൊരിക്കല് സിനിമയിലൊന്നു മുഖം കാട്ടുന്ന ഇവര്‍ തങ്ങളിവിടെ ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ നടിയേയും ദിലീപിനേയും കൂട്ടുപിടിക്കുകയാണ്. ആരാന്റമ്മയ്ക്കു ഭാന്തുപിടിച്ചാല്‍ കാണാനെന്തുശേല് എന്നുപറയുംപോലെയാണ് ഇത്തരക്കാരുടെ സ്വഭാവം. വലിയ താരങ്ങളുള്‍പ്പെടെ ഓണത്തിനു ദിലീപിനെക്കാണാന്പോയതിനു പിന്നിലും ഗൂഢ ബുദ്ധിയാണെന്നാണ് സംസാരം. രണ്ടുമാസമായിട്ടും ദിലീപിനെ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കാത്തവരും ഒരുനല്ലവാക്കു പറയാത്തവരും ചുമ്മാ ഒരു ഉത്രാടപ്പാച്ചിലും ഓണത്തിരക്കും ഉണ്ടാക്കി താരത്തെ കാണാന്‍ ഇടിച്ചുകേറിയതെന്തിനെന്ന് ചോദ്യം ഉയരുന്നുണ്ട്. ദിലീപിനു ജാമ്യം കിട്ടണമെന്നാഗ്രഹിക്കുന്നവരെക്കാള് അതൊരിക്കലും കിട്ടരുതെന്ന് പ്രാര്ഥിക്കുന്നവരാണ് കൂടുതല്‍. പിന്നെന്തേ സുഖമന്വേഷിക്കാന്‍ ഓടിപ്പിടിച്ചെത്തിയെന്ന ചോദ്യമുണ്ട്.
എല്ലാക്കാലത്തേക്കുമായി ദിലീപിനു ജാമ്യം കിട്ടാതിരിക്കില്ലെന്നും പുറത്തുവരുമെന്നും ചിലര്‍ക്ക് എട്ടിന്റെ പണികിട്ടുമെന്നും കരുതിയാണ് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന മട്ടില്‍ നടനു മുന്നില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതെന്നാണ് സംസാരം. ദിലീപിനെ എക്കാലത്തേക്കുമായി ഒതുക്കാമെന്ന് വെളിവുകേടുകൊണ്ടവര് അതുനടക്കില്ലെന്നു വെളിപാടുണ്ടായതിന്റെ വെളിച്ചത്തിലാണ് ഈ ജയില്‍ സന്ദര്‍ശന ഘോഷയാത്ര,ന്നൊണ് സൂചന. ഓണച്ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയ അവസ്ഥയാണ്. കാമ്പും കഴമ്പുമില്ലാത്ത കഥയും ബലംചോര്ന്ന തിരക്കഥയുമാണ് കാരണമെന്നു പറയുമ്പോഴും നിലവില്‍ തുടര്‍ന്നുവരുന്ന സിനിമാ മാന്ദ്യം തന്നെയാണ് ഓണച്ചിത്രങ്ങളേയും പിന്തുടരുന്നതെന്നാണ് സംസാരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാക്കാരോട് പ്രേക്ഷകനുള്ള അകല്‍ച്ചയാണ് പ്രധാന കാരണമെന്നു കരുതുന്നവരാണ് കൂടുതല്‍. അതോടൊപ്പംതന്നെ ദിലീപിനോടുള്ള സമീപനത്തില്‍ ആളുകള്‍ക്കു മാറ്റം ഉണ്ടായിട്ടുണ്ടെന്നും വിചാരിക്കുന്നവരുമുണ്ട്.അതിനാല്‍തന്നെ ദിലീപിന്റെ രാമലീല ഇറങ്ങിയാല്‍ ആളുകള്‍ ചിത്രം കാണും എന്നുംകൂടിയുണ്ട് അഭിപ്രായങ്ങള്‍.
കാവ്യാമാധവനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യംചെയ്യുമെന്നു കേള്‍ക്കുന്നു.പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നു നാദിര്‍ഷ. അത്തരംഭീഷണിയെക്കുറിച്ച് അറിയില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.കുറ്റംചെയ്താല്‍ ആരായാലും ശിക്ഷ അനുഭവിക്കണം. പക്ഷേ ദിലീപിനൊപ്പം ജയിലില്‍ കിടക്കേണ്ടവര്‍ വേറെയും ഉണ്ടെന്നാണ് അടക്കം പറച്ചില്. ആ പേരുപറയാന്‍ പള്‍സറിനെ അനുവദിക്കുന്നില്ലത്രെ. ശരിയായ ദിശയില്‍ അന്വേഷണം നടന്നാല്‍ പലരും ജയിലിലാകുമെന്നും കേള്‍ക്കുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് പ്രശ്നങ്ങള്‍. ഭാവനയില്‍ വിരിയുന്ന സിനിമയെക്കാള്‍ ശക്തമായ ട്വിസ്റ്റുകളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ഉരുത്തിരിഞ്ഞുവരുന്ന തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: