കട്ടപ്പന: ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികളെ പിഎസ്സി വഞ്ചിച്ചതായി പരാതി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാതെ വഞ്ചിച്ചതായാണ് ആക്ഷേപം. നിലവിലെ പട്ടികയില്‍ നിന്ന് നിയമനം നല്‍കാതെ പുതിയ പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.
2014 ആഗസ്റ്റ് 16 ന് നടത്തിയ പരീക്ഷയില്‍ വിജയിച്ച് പട്ടികയിലുള്‍പ്പെട്ടവരാണ് നിയമനം കിട്ടാത്ത അവസ്ഥയിലായത്. നൂറിലധികം ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും 413 പേരുള്ള പട്ടികയില്‍നിന്ന് 32 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 163 പേര് പ്രധാന പട്ടികയിലും 250 പേര് സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 10 ശതമാനം ആളുകള്‍ക്കുപോലും പട്ടികയില്‍നിന്ന് നിയമനം ലഭിച്ചില്ല. അതിനിടയില്‍ ഏതാനും മാസം മുമ്പ് പിഎസ്സി വീണ്ടും ജില്ലയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തി. ഈ പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുന്ന ജോലികള്‍ ഇപ്പോള്‍ നടക്കുകയാണ്.
പുതിയ പട്ടിക നിലവില്‍ വന്നാല്‍ പഴയ പട്ടികയില്‍നിന്ന് നിയമനത്തിന് അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ തഴയപ്പെടുമെന്ന ഭീതിയിലാണ് റാങ്ക് ഹോള്‍ഡര്‍മാര്‍. അവസാന അവസരമായി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളും ഇതോടെ നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: