കുറ്റിയാടി: കാവിലുംപാല പഞ്ചായത്തിലെ കരിങ്ങാട് പത്തേക്കര്‍ ഭാഗത്ത് കാട്ടാന കൂട്ടമിറങ്ങി വ്യാപകമായി കൃഷി വിളകള്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ഏഴോളം ആനകള്‍ കൂട്ടമായി എത്തിയത് ഭാഗത്തെ പുളിയുള്ളതില്‍ പ്രേമന്, പുത്തന്‍പുരയില്‍ ചാത്തു നായര്‍, അരിപ്പൂവുള്ള പറമ്പത്ത് ചാത്തു, വെള്ളില ചന്ദ്രന് എന്നിവരുടെ കൃഷിയിടത്തില്‍ കയറിയാണ് വ്യാപകമായി തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍, ഗ്രാമ്പു, ജാതി തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചത്.
ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുമ്പും കരിങ്ങാട് പത്തേക്കര്‍ ഭാഗത്ത് കാട്ടാന കൂട്ടമിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: