ഇടുക്കി: മൂന്നാറില്‍ രാജഗുരു എന്ന നഴ്സറി സ്കൂള്‍ അധ്യാപിക വെട്ടേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണം ഇഴയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് രാജഗുരു നഴ്സറിക്കുള്ളില്‍ വെട്ടേറ്റ് മരിച്ചത്.
മൂന്നാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് കേസിലെ പ്രതിയെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ഇയാളെ ചോദ്യം ചെയ്യാത്തതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. പോലീസ് സംശയിക്കുന്ന പ്രതിക്ക് അടുത്തിടെ 18 വയസ് പൂര്‍ത്തിയായി. എന്നിട്ടും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന 18കാരന് തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
ഇയാളെ നുണപരിശോധനയ്ത്ത് വിധേയനാനാക്കാന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല.കേസിന്റെ തെളിവ് സംബന്ധിച്ച് ഒരുവിവരവും പോലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട രാജഗുരുവിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കൊലയാളി ഉപയോഗിച്ച കത്തിയും പോലീസിന് കണ്ടെത്തണം.
കൊലപാതകം നടന്ന് ആറ് മാസം പിന്നിടുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനും നടപടികള്‍ നീക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: