വണ്ടിപ്പെരിയാര്‍: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ദ്ധന് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്കി. കോഴിക്കാനം-പുല്ലുമേട് പാത ശബരിമല തീര്‍ത്ഥാടകര്‍ക്ക് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം നല്‍കിയത്.
2011ല്‍ മകരവിളക്ക് ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ 102 അയ്യപ്പഭക്തന്മാര് മരണപ്പെടുകയും തുടര്‍ന്ന് കോഴിക്കാനം പുല്ലുമേട് വഴിയുള്ള കാനനപാത തീര്‍ത്ഥാടകര്‍ക്ക് നിരോധിക്കുകയും അതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പമ്പയിലൂടെ കയറിവേണം ദര്‍ശനം നടത്തുവാന്‍. പുല്ലുമേട് പാത തുറന്ന് കൊടുത്താല്‍ പമ്പയിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷം വേണ്ടരീതിയില്‍ ഉള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
വനംവകുപ്പില്‍ രാഷ്ടീയ പ്രേരിതമായി ഭരണകക്ഷിയില്‍പ്പെട്ട ആളുകളെ താത്ക്കാലിക വാച്ചര്‍ തസ്തികയിലേക്ക് നിയമിക്കുന്ന കാര്യം നിവേദക സംഘം സൂചിപ്പിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രേരിതമായി അനധികൃത നിയമനം വച്ചുപൊറുപ്പിക്കില്ലെന്നും ശ്രദ്ധയില്‍പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: