പത്തനാപുരം: കാര്യറ മേഖലയില്‍ കുടിവെള്ളത്തിനായി പൈപ്പുകള്‍ എത്തിച്ച് തുടങ്ങി. പിറവന്തൂര്‍ പത്തനാപുരം കുടിവെള്ളപദ്ധതിയുടെ പൈപ്പുകള്‍ കാര്യറ വരെ നീട്ടാനാണ് പദ്ധതി. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ചുറ്റും പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും കാര്യറ മേഖലയിലേക്ക് ജലവിതരണം നടത്തിയിരുന്നില്ല. കമുകുംചേരി കാവില്‍ കടവ് പാലം വഴി പൈപ്പുകള്‍ കാര്യറയിലേക്ക് നീട്ടുകയാണ് ലക്ഷ്യം. ശനിയാഴ്ച പൈപ്പിടല്‍ ആരംഭിക്കും.
മൂന്ന് മാസത്തിനകം ജലവിതരണം ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാര്യറ, അമ്പലം ജങ്ഷന്, സര്‍ക്കാര്‍മുക്ക്, മൈലാടുംപാറ, തോണിക്കടവ്, പേപ്പര്‍മില്‍ പ്രദേശങ്ങളിലേക്കാണ് ഇനി കുടിവെള്ളം എത്തേണ്ടത്.
വേനല്‍ ശക്തമാകുന്ന സമയങ്ങളില്‍ കനത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് മേഖലയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ചെറുകിട കുടിവെള്ള പദ്ധതി മിക്കതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: