അമ്പലപ്പുഴ: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ മാത്രം, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല, ശുചിത്വം ഇല്ലാത്തതിന്റെ പേരില്‍ കാന്റീന് ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍ പൂട്ടിച്ചത് നിരവധി തവണ.
കളര്‍കോട് മുതല്‍ തോട്ടപ്പള്ളി വരെയുള്ള പ്രദേശത്താണ് വൃത്തിഹീനമായി കണ്ടതിന്റെ പേരില്‍ ആരോഗ്യവകുപ്പ് ഒരു മാസത്തിനുള്ളില്‍ നാലോളം ഹോട്ടലുകള്‍ പൂട്ടിക്കുകയും പതിനാല് എണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തത്. എന്നാല്‍ വീണ്ടും തുറന്നതിനു ശേഷം നാമമാത്രമായ ദിവസങ്ങളില്‍ ശുചിത്വമായ രീതിയില്‍ ഭക്ഷണം കൊടുക്കുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുകയാണ് പതിവ്.
ബഹുഭൂരിപക്ഷം ഹോട്ടലുകളിലും ശുചിമുറി സൗകര്യങ്ങളില്ല. ഉള്ളവയാകട്ടെ തുറന്നു കൊടുക്കാറുമില്ല. ഒരു ഹോട്ടല്‍ ആരംഭിക്കുന്നതിന് മാലിന്യ സംസ്കരണത്തിന്റെ പ്ലാന്റ് അനിവാര്യമാണ്. ഇതില്‍ വേഗം അഴുകി പോകുന്നവയ്ക്കും ,അഴുകാത്ത വയ്ക്കും പ്രത്യേകം പ്രത്യേകം പ്ലാന്റ് സ്ഥാപിക്കണം.
ഭക്ഷണം കഴിക്കുവാന്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം ബാത്ത് റൂം സൗകര്യം ഉണ്ടാക്കണം,പാചകം ചെയ്യുന്ന മുറി ടൈല്‍ പാകിഎപ്പോഴും ശുചിത്വമുള്ളതായിരിക്കണം. ഡൈനിംഗ് ടേബിള്‍, കസേര എന്നിവ എപ്പോഴും വൃത്തിയാക്കി വെയ്ക്കണം, ഭക്ഷണ അവശിഷ്ടങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം,
ആഹാരം കഴിക്കുന്ന പത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ചൂടുവെള്ളത്തിലും കഴുകിയ ശേഷം വേണം ഭക്ഷണം വിളമ്പാന്‍ തുടങ്ങി നിരവധി നിയമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നത് എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെയാണ് മിക്കയിടത്തും അന്യസംസ്ഥാന്ന തൊഴിലാളികള്‍ യാതൊരു വൃത്തിയും ഇല്ലാതെ ഹോട്ടലില്‍ എത്തുന്ന വര്‍ക്ക് ഭക്ഷണം വിളമ്പുനത്. ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് വേണം എന്ന നിയമം ഉണ്ട്.
ഇതിനായി ജീവനക്കാര്‍ ടൈഫോയിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ല എന്നു തെളിയിക്കുന്ന രേഖ ഒരു വര്‍ഷം കൂടുമ്പോള്‍ എടുക്കണം എന്നതാണ്. എന്നാല്‍ നിരവധി ഹോട്ടലുകളില്‍ ഇന്നും ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാര്‍ ഉണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ പോലും ശുചിമുറി സൗകര്യമില്ല. തദ്ദേശസ്ഥാപനങ്ങള്ക്കാകട്ടെ ഹോട്ടലുകളില്‍ ശുചി മുറി സൗകര്യം ഉറപ്പാക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് പോലും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: