കോട്ടയം: കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷിണിയില്‍. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം കൂട്ടിക്കാനം പഞ്ചായത്തില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ള പാച്ചലില് റോഡ് ഉള്‍പ്പെടെയുള്ളവ ഒലിച്ച് പോയിരുന്നു. ഈ സാഹചര്യത്തില്‍ മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം വേണമെന്ന് റവന്യു വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്
ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരെ ഞായറാഴ്ചയായിട്ടും അടിയന്തരമായി തിരിച്ച് വിളിപ്പിച്ചു. കളക്ടറേറ്റില്‍ കണ്ട്രോള് റൂമും തുറന്നു. ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടുരിക്കുകയാണ്. ജില്ലയില്‍ രാവിലെ വരെ മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തതാണ് കണക്കാക്കുന്നത്. അടുത്തയിടെഇത്രയും ശക്തമായ മഴ കഴിഞ്ഞ 48 മണിക്കൂറിലാണ് പെയ്തത്. പല സ്ഥലത്തും വന്മരങ്ങള് കടപുഴകി വീണു. കനത്തമഴയെ തുടര്‍ന്ന് തീക്കോയി, അടുക്കം, കൂട്ടിക്കാനം മേഖലകളാണ് ഉരുള്‍പൊട്ടല്‍ ഭീഷിണിയിലായത്.മീനച്ചിലാറ്റില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്.സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലയുടെ താഴ്ന്ന മേഖലകളും കെടുതികള്‍ ഉണ്ടായിട്ടുണ്ട്. കോട്ടയം നഗരത്തില്‍ ശാസ്ത്രി റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.അടുത്ത ആഴ്ച സ്കൂള്‍ കായികമേളയ്ക്ക് വേദിയാകുന്ന കോട്ടയം നെഹ്രുസ്റ്റേഡിയത്തിലെ ട്രാക്ക് വെള്ളത്തിലായി.ചങ്ങനാശേരി- കോട്ടയം റൂട്ടില്‍ ചിങ്ങവനം പൂവംതുരുത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് ആശങ്കയുണ്ടാക്കിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വേഗത കുറച്ചാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. ട്രെയിന്‍ ഗതാഗതം തടസ്സം വരാന്‍ സാധ്യതയുള്ളതുകൊണ്ട് കൂടതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്കി.കോട്ടയം – തിരുവനന്തപുരം റൂട്ടിലാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്.
ഏറ്റുമാനൂര്‍: പാലാ റോഡില്‍ പേരൂര്‍ ജംഗ്ഷനു സമീപം ഉപയോഗിക്കാതെ കിടന്ന കടമുറികളില്‍ ‘നാലെണ്ണം തകര്‍ന്നു റോഡിലേക്കു വീണു .കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കടമുറി റോഡിലെ ഫുട്ട്പാത്തിലേക്കു തകര്‍ന്നു വീണത്.വഴിയില്‍ ഈ സമയം യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി .ഇതിനോടു ചേര്‍ന്നുള്ള മറ്റു കടമുറികളും വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി ഏതു സമയത്തും വഴിയിലേക്ക് തകര്‍ന്നു വീഴും .കടതിണ്ണയില്‍ കിടങ്ങുന്നവര്‍ ഇന്നലെ കിടക്കാതിരുന്നത് അപകടം ഒഴിവാക്കി.കേസില്‍ അനുകൂല വിധി വന്നതിനെ തുടര്‍ന്നു രണ്ടു കട മുറികള്‍ രണ്ടാഴ്ച്ച മുന്‍പ് ഒഴിഞ്ഞതും അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: