പീരുമേട്: കനത്തമഴയെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ചുരക്കുളം മുതല്‍ നെല്ലിമല വരെയുള്ള ഭാഗത്താണ് വെള്ളം കയറിയിരിക്കുന്നത്.
ഇരുവശങ്ങളിലുമായി നിരവധിപ്പേരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് എറണാകുളം, കോട്ടയം ഭാഗത്ത് നിന്ന് വരുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്നും മ്ലാമല, ചപ്പാത്ത് കട്ടപ്പന വഴി തിരിച്ച് വിട്ടു. വണ്ടിപ്പെരിയാര്‍ ചുരക്കുളം കവലമുതല്‍ നെല്ലിമലക്കവല വരെയാണ് വെള്ളം കയറിയത്. ശബരിമല നടതുറന്നതിനാല്‍ ആന്ധ്രാ, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലുള്ള തീര്‍ത്ഥാടകരും ഏറെ ബുദ്ധിമുട്ടിലായി.
നിലവധി വാഹനങ്ങളാണ് രാത്രിയില്‍ ഇത്തരത്തില്‍ കുടുങ്ങിയത്. ഇന്നലെയും മഴ ശക്തമായതോടുകൂടി തേക്കടിയില്‍ നിന്നുള്ള സ്വദേശ-വിദേശ ടൂറിസ്റ്റുകളും പെരുവഴിയിലായി. ഉച്ചയോടുകൂടി ചെറുവാഹനങ്ങള്‍ ചെങ്കരവഴി തിരിച്ച് വിടുകയാണ് ഉണ്ടായത്. നെല്ലിമല ഭാഗത്ത് പോലീസിന്റെ സേവനം ലഭിച്ചിരുന്നുമില്ല.
ഇതിനാല്‍ ഇവിടെ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. നിരവധി വീടുകളും വെള്ളം കയറിയ നിലയിലാണ്. വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഏത് സമയവും വെള്ളം കയറാവുന്ന അവസ്ഥയാണ്. ഇവിടെ 50 ഓളം കിടപ്പ് രോഗികളും ഉണ്ട്. കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ നദിയിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: